
കര്‍ണാടക മുന്‍ മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ വെള്ളിയാഴ്ച വൈകുന്നേരം അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടി. നടുവേദനയും കടുത്ത ക്ഷീണവുമാണ് ശിവകുമാറിനെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ശിവകുമാറിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അഡ്മിറ്റാവാന്‍ നിര്‍ദേശിക്കുകയായിരുന്നു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെയും രാം ഇദ്ദേഹത്തെ മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.നെഞ്ചുവേദനയെത്തുടർന്നായിരുന്നു അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. തൈറോയിഡ്, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നീ രോഗങ്ങളും ശിവകുമാറിനുണ്ട്.
