തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതി മന്ത്രി എം.എം. മണി നേരിട്ട് ഹജരാകണമെന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ്. 1982 നവംബര്‍ 13 ന് കൊല്ലപ്പെട്ട അഞ്ചേരി ബേബി വധ കേസിലെ രണ്ടാം പ്രതിയാണ് എം.എം. മണി.

ജൂണ്‍ ഏഴിന് കേസ് പരിഗണിക്കുമ്പോള്‍ എല്ലാവരും ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം. മണിയുടെ വണ്‍ ടു ത്രീ പ്രസംഗത്തോടെയാണ് അഞ്ചേരി ബേബി വധക്കേസ് വീണ്ടും അന്വേഷിക്കുന്നത്.