ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ക്കിടയിലുള്ള വിവാഹമോചനത്തിനുള്ള മുത്വലാഖ് അതീവ ഹീനമെന്ന് സുപ്രീംകോടതി. മുത്തലാഖില്‍ ഉഭയകക്ഷി സമ്മതില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

മുത്തലാഖ് എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും ഇത് വ്യക്തിനിയമപ്രകാരം നിലനില്‍ക്കുന്ന ഒന്നാണ്. മുത്തലാഖ് നിരോധിക്കുകയാണെങ്കില്‍ പ്രത്യാഘാതങ്ങള്‍ അപ്പോള്‍ പരിശോധിക്കും എന്നും സുപ്രീംകോടതി വ്യക്തമാക്കി.