Categories
local news news trending

അധ്യാപികയും മുൻ ഡി.വൈ.എഫ്‌.ഐ നേതാവുമായ സച്ചിത റൈയെ പോലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് അഭിഭാഷകനെ കണ്ട് കോടതി മുമ്പാകെ ഹരാജകാനുള്ള ഒരുക്കത്തിനിടെ

Trending News

കാസർകോട് നിന്നും അജ്മൽ അഷ്കർ എന്ന യുവാവ് കൂടി മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നു; ജൂനിയർ ആർട്ടിസ്റ്റായി തുടക്കം; ഈ അടുത്തിടെ റിലീസായ രണ്ട് സിനിമകളിൽ മുഴനീള കഥാപാത്രമായി തിളങ്ങി; കൂടുതൽ അറിയാം.. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്; കൂടെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും; സംഭവം ഇങ്ങനെ.. കർണാടക RTC ബസ്സിൽ പരിശോധന; മഞ്ചേശ്വരത്ത് എത്തിയപ്പോൾ പ്രതി കുടുങ്ങി; സകലേശ്പുരത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന്, എക്സൈസ് സംഘം പിടികൂടിയ സംഭവം; കൂടുതൽ അറിയാം..

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പ്രതിയായ മുൻ ഡി.വൈ.എഫ്‌.ഐ നേതാവും അധ്യാപികയുമായ സച്ചിത റൈ (27) നെ പോലീസ് അറസ്റ്റ് ചെയ്തു. സച്ചിത റൈക്കെതിരെ പരാതികളുടെ എണ്ണം കൂടിയിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ വ്യാപക വുമർശനം ഉയർന്നിരുന്നു. പോലീസും പ്രതിയും തമ്മിലുള്ള ഒത്തുകളിയാണെന്നും പാർട്ടി പിൻമ്പലം ഉള്ളവരെ പോലീസിന് തൊടാൻ പേടിയാണെന്നുമുള്ള ആരോപണത്തിനിടെയാണ് അറസ്റ്റ്. ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രതി വിദ്യാനഗറില്‍ അഭിഭാഷകനെ കണ്ട് കോടതി മുമ്പാകെ ഹരാജകാനുള്ള ഒരുക്കത്തിനിടെയാണ് വ്യാഴാഴ്ച വൈകീട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പള, ബദിയടുക്ക, മഞ്ചേശ്വരം, കാസർകോട്, ആദൂർ, മേൽപറമ്പ്, കർണാടകയിലെ ഉപ്പിനങ്ങാടി എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആയതിനാൽ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. സി.പി.സി.ആർ.ഐ, കേന്ദ്രീയ വിദ്യാലയം, എസ്ബിഐ, കർണാടക എക്സൈസ്, വനം വകുപ്പ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത റൈ പണം തട്ടി എന്നാണ് കേസ്. വിവിധ ബാങ്കുകൾ വഴി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഉഡുപ്പി കേന്ദ്രീകരിച്ച്‌ റിക്രൂടിംഗ് സ്ഥാപനം നടത്തുന്ന ചന്ദ്രശേഖര കുന്താർ എന്നയാള്‍ വഴിയാണ് സച്ചിത പണം തട്ടിയതെന്നും പറയുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest