Trending News


തിരുവനത്തപുരം: തൃണമൂൽ കോൺഗ്രസ്സിൽ പ്രവർത്തിക്കാനായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ സ്ഥാനം രാജി വെച്ചു. രാവിലെ 9.30 ഓടെ സ്പീക്കര്‍ എ.എൻ ഷംസീറിന് രാജിക്കത്ത് കൈമാറി. പിന്നീട് എം.എല്‍.എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ മടങ്ങിയത്. തുടർന്ന് മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചു. കാലാവധി തീരാന്‍ ഒന്നര വർഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്‍റെ നിര്‍ണായക നീക്കം. തൃണമൂൽ കോൺഗ്രസ്സിൽ സജീവമാകാൻ മമത ബാനർജി വാക്ക് തന്നു എന്നാണ് അൻവർ അറിയിച്ചത്. രാജി വെച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങൾക്കും നിലമ്പൂരിലെ വോട്ടർമാർക്കും നന്ദി അറിയിച്ചു. നിയമസഭയിൽ എത്താൻ സഹായിച്ച എല്‍.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞു. 11 ന് തന്നെ രാജിവെക്കുന്ന കാര്യം സ്പീക്കറെ ഇ മെയിൽ മുഖേന അറിയിച്ചിരുന്നു. രാജിവെക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്. കേരളം നേരിടുന്ന പ്രധാന പ്രശ്നം വന്യജീവി പ്രശ്നത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടു. പാർട്ടിയുമായി സഹകരിച്ച് പോയാൽ ദേശീയ തലത്തിൽ പ്രശ്‌നം ഉന്നയിക്കാമെന്ന് മമത ഉറപ്പ് നൽകി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയാണ് ഇനി പോരാട്ടം. അതിന് വേണ്ടിയാണ് രാജിയെന്നും രാജിക്ക് നിർദേശിച്ചത് മമതയാണെന്നും അൻവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കം. നിലവിൽ നിലമ്പൂരിൽ മത്സരിക്കില്ല എന്നാണ് അൻവർ പറഞ്ഞത്. യുഡിഫ് നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പിക്കുകയെങ്കിൽ പിന്തുണ നൽകുമെന്നും അൻവർ പറഞ്ഞു. പിണറായിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറയുന്നു.

Sorry, there was a YouTube error.