Categories
സി.പി.ഐ.എം നേതാവ് ബി.ജെ.പിയിലേക്ക്; കേരളത്തിലെ ഇടത് കോട്ടകളിൽ വിയോജിപ്പ് കൂടുന്നു; സഹികെട്ട് പാർട്ടി അംഗങ്ങൾ ചെയ്യുന്നത്..
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
തിരുവനന്തപുരം: സി.പി.ഐ.എം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബി.ജെ.പിയിൽ ചേരുമെന്നാണ് വിവരം. നാളെ രാവിലെ 10.30 ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനിൽ നിന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങുമെന്ന് സൂചന. 42 വർഷം പ്രസ്ഥാനത്തിനുവേണ്ടി നിന്നിട്ട് തന്നെ ഒന്നുമല്ലാതാക്കിക്കളഞ്ഞുവെന്നും താൻ പോയാൽ മകൻ മാത്രമല്ല, ഒരു വിഭാഗം ആളുകൾ ഒപ്പം വരുമെന്നും മധു മുല്ലശ്ശേരി വ്യക്തമാക്കി. വ്യക്തമായി ആലോചിച്ച ശേഷമാണ് ബി.ജെ.പിയിൽ അംഗത്വമെടുക്കുന്നത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബി.ജെ.പി അംഗത്വമെടുക്കുന്നതെന്നും മധു വ്യക്തമാക്കിയിട്ടുണ്ട്. ഇടത് പാർട്ടി പ്രവർത്തകരിൽ ഏകാധിപതി പ്രവണത കൂടിയതും മറ്റുള്ളവരെ അടിച്ചമർത്താൻ ശ്രമിക്കുന്നതും കാരണം നിരവധി പാർട്ടി പ്രവർത്തകർ ഇപ്പോൾ അസ്വസ്ഥരാണ്. ഇവരിൽ ചിലർ പാർട്ടി നേത്യത്വത്തിന് നേരെ പ്രതികരിക്കുന്നു. ചിലർ പാർട്ടി ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. സി.പി.ഐ.എം സമ്മളനങ്ങളിൽ പോലും വലിയ ഉൾപ്പോര് നടക്കുന്നതാണ് കേരളം കാണുന്നത്.
Sorry, there was a YouTube error.