Categories
അമേരിക്കയെ വിറപ്പിച്ച് കാട്ടുതീ; 29,000 ലധികം ഏക്കർ സ്ഥലവും 5000-ലധികം കെട്ടിടങ്ങളും കത്തിനശിച്ചു; ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്; മരണ സംഖ്യ കൂടുന്നു
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അമേരിക്ക: അമേരിക്കയെ വിറപ്പിച്ച് ലോസ് ഏഞ്ചൽസിലെ കാട്ടുതീ. ഇതിനകം മരിച്ചവരുടെ എണ്ണം 10 ആയി. മരണ സംഖ്യ കൂടുന്നു. ലോസ് ഏഞ്ചൽസിലുടനീളമുള്ള കാട്ടുതീയിൽ നിരവധി വീടുകൾ, കാറുകൾ, വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പടെ 5,000-ലധികം കെട്ടിടങ്ങൾ നശിച്ചിട്ടുണ്ട്. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാട്ടുതീയാണ് പടരുന്നത്. തീ ഇതുവരെ നിയന്ത്രണവിദേയമാക്കാൻ അമേരിക്കക്ക് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. തീ പടരുന്നത് തുടരുകയാണ്. അതിനാൽ തന്നെ സുപ്രധാന കമ്മ്യൂണിക്കേഷൻ ടവറുകളുടെ ആസ്ഥാനമായ മൗണ്ട് വിൽസൺ കാര്യമായ അപകടസാധ്യത നേരിടുന്നുണ്ട്.
Also Read
കൂടാതെ അതിസമ്പന്നരും സിനിമാ താരങ്ങളും താമസിക്കുന്ന മേഖലകളിലടക്കം തീ പടർന്നു. ഇവരെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. വുഡ്‌ലാൻഡ് ഹിൽസിലെ തീപിടുത്തവും വലിയ നാശം വിതച്ചു. വന മേഖലയിലുണ്ടായ സാന്താ അന എന്ന കാറ്റാണ് തീ പിടിത്തത്തിന് കാരണം. ഇതുവരെ തീ അണയ്ക്കാൻ സാധിക്കാത്തത് പുതിയ ഇടങ്ങളിലേക്ക് തീ ആളിപ്പടരാൻ കാരണമാകുന്നു. കൂടുതൽ നാശനഷ്ടങ്ങൾക്ക് ഭീഷണിയായി സാന്താ അന കാറ്റ് വീണ്ടും വീശുമെന്ന മുന്നറിയിപ്പും ഭീതി ഉയർത്തുകയാണ്. തീപിടിത്തത്തിൽ ഇതിനകം 29,000 ലധികം ഏക്കർ സ്ഥലം കത്തിനശിച്ചു, ഒരുലക്ഷത്തിൽ അധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. കാട്ടുതീ കാരണം കാലിഫോർണിയയിലെ ഇൻഷുറൻസ് വ്യവസായം തന്നെ കടുത്ത വെല്ലുവിളികൾ നേരിടുന്നു.
Sorry, there was a YouTube error.