Categories
ഭര്‍ത്താവ് രണ്ടാമതും വിവാഹം കഴിച്ചതില്‍ വിത്യസ്ഥ പ്രതിഷേധം; ഹൈവേ തടഞ്ഞ് ആദ്യഭാര്യ
പരാതിയുമായി അവര്‍ പോലീസിനെ സമീപിച്ചു. മറുപടി ഉണ്ടായില്ല. വീണ്ടും പരാതിയുമായി ഉന്നത അധികാരികളുമായി ബന്ധപ്പെട്ടു. നിരാശയായിരുന്നു ഫലം.
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
ഝാര്‍ഖണ്ഡ് നിര്‍സ സ്വദേശിയായ പുഷ്പ ദേവിയാണ് അറ്റകൈ പ്രയോഗം നടത്തിയത്. ഭര്‍ത്താവ് ഉമേഷ് യാദവിന്റെ മര്‍ദ്ദനത്തില്‍ തളര്‍ന്നിരിക്കുമ്പോഴാണ് അയാള്‍ വീണ്ടും വിവാഹം ചെയ്യുന്നതായി അറിഞ്ഞത്. പുഷ്പ ദേവി നിര്‍സ പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ നല്‍കിയിട്ടും അവളുടെ പരാതി പരിഗണിച്ചില്ല.
Also Read
ഇതോടെ പുഷ്പ ദേവിയും കുടുംബവും തെരുവിലിറങ്ങി ജി.ടി റോഡ് തടഞ്ഞപ്പോള്‍ പോലീസ് നടപടിയെടുക്കുകയും എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്നും നടപടിയെടുക്കുമെന്നും ഉറപ്പ് നല്കി. ഭര്‍ത്താവ് ഉമേഷ് യാദവും മരുമക്കളും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് നിര്‍സ നിവാസിയായ പുഷ്പ ദേവി ആരോപിച്ചു. ഉമേഷ് പുഷ്പയെ വിവാഹമോചനം ചെയ്യാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.
പരാതിയുമായി അവര്‍ പോലീസിനെ സമീപിച്ചു. മറുപടി ഉണ്ടായില്ല. വീണ്ടും പരാതിയുമായി ഉന്നത അധികാരികളുമായി ബന്ധപ്പെട്ടു. നിരാശയായിരുന്നു ഫലം. ആരും അവളെ സഹായിച്ചില്ല. മറ്റൊരു മാര്‍ഗവുമില്ലാതെ, ഈ ഗാര്‍ഹിക തര്‍ക്കം പരസ്യമാക്കാന്‍ പുഷ്പ തീരുമാനിച്ചു. കുടുംബത്തോടും ബന്ധുക്കളായ സ്ത്രീ അംഗങ്ങളോടും ഒപ്പം ജി.ടി റോഡ് തടഞ്ഞു. വളരെ തിരക്കേറിയ ദില്ലി-ഹൗറ ഹൈവേയില്‍ ധര്‍ണ വന്‍ ഗതാഗതക്കുരുക്കിന് കാരണമായി. പശ്ചിമ ബംഗാളിലേക്ക് പോകുന്ന നിരവധി ട്രക്കുകള്‍ നീണ്ട നിരയില്‍ കുടുങ്ങി.
ഇതോടെ പുഷ്പയും കുടുംബവും ഉയര്‍ത്തിയ പരാതിയ്ക്കെതിരേ നടപടിയ്ക്ക് പോലീസ് നിര്‍ബന്ധിതരായി. ജനക്കൂട്ടത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിനും ശ്രമത്തിനും ശേഷമാണ് റോഡിലെ കുരുക്ക് ഒഴിവായത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പ്രതികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും നിര്‍സ പി.എസ് സ്റ്റേഷന് ചുമതലയുള്ള സുഭാഷ് സിംഗ് പറഞ്ഞു.
Sorry, there was a YouTube error.