Categories
രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം.
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
Also Read
തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. മികച്ച ചിത്രത്തിനുള്ള ‘സുവര്‍ണ്ണ ചകോരം’ അടക്കമുള്ള പുരസ്ക്കാരങ്ങള്‍ വൈകീട്ട് നിശാഗന്ധിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും. ഇത്തവണ നല്ല സിനിമകള്‍ക്കൊപ്പം ദേശീയഗാന വിവാദത്തിനും പ്രതിഷേധങ്ങള്‍ക്കും അറസ്റ്റിനും മേള സാക്ഷിയായി.
മനസ്സ്നിറച്ച ഒരുപിടി ചിത്രങ്ങളാണ് ഇരുപത്തിയൊന്നാം മേളയുടെ സംഭാവനകള്‍. ക്ലാഷ്, സിങ്ക്, നെറ്റ്,കോള്‍ ഓഫ് കാലന്തര്‍, നെരൂദ, ഡോട്ടര്‍, ഏയ്ഞ്ചല്‍ , എന്നിവയ്ക്കൊപ്പം മാന്‍ഹോള്‍, കാട് പൂക്കുന്ന നേരം തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റി. പ്രേക്ഷക അഭ്യര്‍ത്ഥന മാനിച്ച് ക്ലാഷ് അഞ്ച് തവണ പ്രദര്‍ശിപ്പിച്ചത് മേളയിലെ പുതുചരിത്രമായി മാറി.
Sorry, there was a YouTube error.