Categories
തലൈവിയില്ലാത്ത തമിഴകം: നായകിയുടെ മൃതദേഹംകാണാന്‍ താരങ്ങളെത്തി.
Trending News




Also Read
ചെന്നൈ: തമിഴ്നാടിന്റെ ഉരുക്കു വനിത ജയലളിതയെ അവസാനമായി ഒരു നോക്കു കാണാന്‍ തമിഴ് സിനിമാ ലോകത്തെ പ്രമുഖരായ രജനീകാന്ത്, മരുമകനും നടനുമായ ധനുഷ്, രേവതി, ഗൗതമി, കമല്ഹാസന്, പ്രഭു മകന് വിക്രം പ്രഭു, സത്യരാജ്, സുഹാസിനി എന്നിവരെത്തിയിരുന്നു. സിനിമാ ലോകത്ത് അപൂര്‍വ്വ പ്രതിഭാശാലിയായിരുന്നു ഇവര്‍.
1961 പുറത്തിറങ്ങിയ ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രമായ ‘എപ്പിസിലില്‍’ വഴിയാണ് ജയലളിത ആദ്യമായി സിനിമാ രംഗത്തെത്തിയത്. എംജിആറിന്റെ നായികയായതോടെ ജയലളിതയുടെ തലവര തന്നെ മാറിമറിഞ്ഞു. 28 സിനിമകളില്‍ എംജിആറിന്റെ നായികയായി അഭിനയിച്ചു. 1982 ലാണ് ജയലളിത സിനിമാ ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയ ലോകത്തേക്ക് കടന്നു വരുന്നത്. എംജിആറിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പകരം ജയലളിതയെ ആയിരുന്നു തമിഴ് ജനത തെരഞ്ഞെടുത്തത്. നിരവധി വിവാദങ്ങളെയും സങ്കീര്‍ണതയെയും അതിജീവിച്ച ഇവര്‍ ഇന്ന് തമിഴകത്തിന്റെ സ്വന്തം അമ്മയായി ഇവര്‍ മാറി.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്