Categories
news

ലഹരി വിരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ വായിക്കാൻ ആവശ്യപ്പെട്ടത് ശാസ്ത്രപുസ്തകങ്ങൾ; ഭക്ഷണം റസ്റ്ററന്റിൽ നിന്ന്

ആര്യനുൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്ന ശ്രേയസ് നായർ ഉൾപ്പെടെ നാല് പേരെ കോടതി ചൊവ്വാഴ്ച റിമാൻഡ് ചെയ്തു.

Trending News

കാസർകോട് നിന്നും അജ്മൽ അഷ്കർ എന്ന യുവാവ് കൂടി മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നു; ജൂനിയർ ആർട്ടിസ്റ്റായി തുടക്കം; ഈ അടുത്തിടെ റിലീസായ രണ്ട് സിനിമകളിൽ മുഴനീള കഥാപാത്രമായി തിളങ്ങി; കൂടുതൽ അറിയാം.. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്; കൂടെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും; സംഭവം ഇങ്ങനെ.. കർണാടക RTC ബസ്സിൽ പരിശോധന; മഞ്ചേശ്വരത്ത് എത്തിയപ്പോൾ പ്രതി കുടുങ്ങി; സകലേശ്പുരത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന്, എക്സൈസ് സംഘം പിടികൂടിയ സംഭവം; കൂടുതൽ അറിയാം..

ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാൻ ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തിനു ശാസ്ത്ര സംബന്ധമായ പുസ്തകങ്ങൾ വായിക്കാൻ നൽകിയതായി എൻ.സി.ബി അറിയിച്ചു. വീട്ടിൽനിന്നുള്ള ഭക്ഷണം അനുവദിക്കാൻ കഴിയാത്തതിനാൽ എൻ.സി.ബി ആസ്ഥാനത്തിനു സമീപത്തുള്ള റസ്റ്ററന്റിൽ നിന്നാണ് ആര്യനു ഭക്ഷണം എത്തിച്ചത്.

ആര്യന്റെയും മറ്റ് പ്രതികളുടെയും മൊബൈൽ ഫോണുകൾ ഗാന്ധിനഗറിലുള്ള ലാബിലാണ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഓരോ നിമിഷവും ട്വിസ്റ്റുകളും നീക്കങ്ങളുമുള്ള അഗതാ ക്രിസ്റ്റി, ഷെർലക്ക് ഹോം നോവലുകൾ പോലെയാണ് ആഡംബര കപ്പലിലെ ലഹരിമരുന്നു കേസെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ വ്യക്തമാക്കി.

ബോളിവുഡ് താരം ഷാറുഖിൻ്റെ മകൻ ആര്യൻ ഉൾപ്പെടെ 16 പേരെയാണ് ഇതുവരെ എൻ.സി.ബി അറസ്റ്റ് ചെയ്തിരിക്കുന്നത്.ആര്യനുൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്ന ശ്രേയസ് നായർ ഉൾപ്പെടെ നാല് പേരെ കോടതി ചൊവ്വാഴ്ച റിമാൻഡ് ചെയ്തു. ആര്യനെയും മറ്റ് ആറു പേരെയും തിങ്കളാഴ്ച റിമാൻഡ് ചെയ്തിരുന്നു. കേസിന്റെ അടിവേര് കണ്ടെത്താനായി വിശദമായ അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest